Saturday, 11 June 2016

അമ്മ


ഒത്തിരി കാത്തീ ജോലിക്കായി
ഒടുവിൽ ഒരു ദിനം
ഇന്റർവ്യൂ ഒരുങ്ങി ,
താടി വടിച്ചു , മേനി മിനുക്കി
മുടിയുമൊതുക്കി "ഇൻ" ഉം ചെയ്തു
കൊല്ലം നാലിൽ നേടിയെടുത്ത
പുതുപുതു " ബി.ടെക് " ബിരുദ്ധവുമായി
അച്ഛനിരിക്കെ കാലും തൊട്ടു
അമ്മ നിൽക്കെ യാത്ര പറഞ്ഞു
പുറത്തേക്കിറങ്ങാൻ നിൽക്കും നേരം
കുടയുമെടുത്തിട്ടു അമ്മയരുളി!!
മകനെ , കുഞ്ഞേ മഴപെയ്യ്താലോ ?
ഈ കുട നീ കൈയിൽ കൊണ്ടിടുക !
വയന്റമ്മേ കുടയും വടിയും
"സ്റ്റാറ്റസ്" ഉള്ളത് പോയീടും
ഇത് കേട്ടിട്ടെല്ലാം അറിയും പോലെ
ബാഗ്ഗ് എടുത്തു കൈയിൽ തന്നു
കരിമുകിലുകളധികം ഇല്ല വാനിൽ
മഴയുടെ പൊടിയും കാണ്മാനില്ല
ബസ്സുമിറങ്ങി നടക്കാനൊരുങ്ങവെ
ചടുപിടി ഇടിയോട് മഴയും പെയ്തു
കദ്ധനം കദ്ധനം മഴയുടെ
വരവ് , ബാഗിലിരുപ്പൊരു
ബി ടെക് ബിരുദം
കനത്ത മഴയിൽ നനഞ്ഞേ പോകും
ജീവിതമങ്ങനെ തുലഞ്ഞേ പോകും
ചിന്തകൾ ഈവിധം കുത്തി കൊന്നു
കനവുകൾ എല്ലാം ഓടിയൊലിച്ചു
അരികെ ഉള്ളൊരു കടയുടെ ചായ്‌പ്പിൽ
പലവിധം ഒരുവിധം ഓടിക്കയറി
മഴ മുക്കിയ ബിരുദം കാണാൻ
നെഞ്ചുപിടച്ചു ബാഗ്ഗ് തുറന്നു
നോക്കുമ്പോഴത ബി.ടെക് ബിരുദം (ഫയലിന്റെ ഉള്ളിൽ )
ഫയലുമടക്കം ഒരു കവറിൽ ഇരിപ്പു ,
ബാഗ്ഗിൽ മറ്റൊരു അറയിൽ
5 ഫോൾഡ് നാനോ കുടയുമിരുപ്പു
കുടയിലും കവറിലും
കണ്ടത് ഞാനെന് അമ്മ മനസ്സ് !!
എന്നെ വായിച്ചൊരു അമ്മയെ
ഓർത്തു ഒത്തിരി നേരം
വെറുതെ ചിരിച്ചു
ആ ജോലിയും കിട്ടി
അമ്മയെയും കണ്ടു
മഴയും നോക്കി വീട്ടിലിരുപ്പൊരു നേരം
ചൊല്ലാം ഞാനൊരു സത്യം
അമ്മയെ പോലെ അമ്മക്കെ പറ്റു !

മഴക്കാലത്തു ഇന്റർവ്യൂ അറ്റൻഡ് ചെയാൻ പോകുന്ന ജോലിയില്ലാ ബിരുദധാരികൾക്കും അവരുടെ സ്നേഹസാമ്പനരായ അമ്മമാർക്കും സമർപ്പിക്കുന്നു !
പൊതുജനതാല്പര്യർത്ഥം

ഉദ്ധഗമണ്ഡലത്തിലേക്ക്


ഒന്നാം ഭാഗം : ഫ്ലോറയെ തേടി
ഈ യാത്രക്ക് ഞങ്ങൾ ഉമ്മറിക്കയോടും സഞ്ചാരി ഗ്രൂപ്പിനോടും നന്ദി പറഞ്ഞു കൊണ്ട് തുടങ്ങട്ടെ.ഈ യാത്രക്ക് പ്രചോധനമായത് ഒക്ടോബര്‍ 28 , 2015 ല്‍ ഉമ്മറിക്ക എഴുതിയ യാത്ര വിവരണം ആണ്. ഏതൊരു യാത്രയും പോലെ , ഈ യാത്രക്കുള്ള തിരക്കഥയും ആഷിയുടെയാണ്. വളരെ വ്യത്യസ്തമായ ഒരു യാത്ര അതി മനോഹരമായി വർണിച്ച ഉമ്മറിക്കയുടെ പോസ്റ്റ് ആണ് , ആ പോസ്റ്റ് ബ്രെണ്ണൻ കോളേജ് സ്ഥപകനായ ബ്രെണ്ണൻ സായിപ്പിന്റെ മകൾ ഫ്ലോറ ബ്രെണ്ണന്റെ കല്ലറ അന്വേഷിച്ചു പോയ ഒരു യാത്രയെ കുറിച്ചായിരുന്നു.
ഈ വിവരണം അവതരണം കൊണ്ടും , അതിന്റെ അന്വേഷണ കുതുകി കൊണ്ടും , സ്വപ്നങ്ങൾക്ക് ചിറകു വെക്കും മുൻപേ മരിച്ച , കേരളവുമായി ബന്ധമുള്ള ഒരു പെൺകുട്ടിയുടെ ഓർമ്മയോടുള്ള ബഹുമാനവും ആയിരുന്നു , ഈ യാത്ര പുനഃആവർത്തിക്കാൻ അവൻ തീരുമാനിച്ചിരുന്നു . കാര്യപരിപാടികൾ എങ്ങനെ ആയിരുന്നു , മൈസൂരിൽ നിന്ന് വാടക്കക് എടുത്ത ഒരു ബുള്ളറ്റും , അൽവിന്റെ സന്തതാ സാഹചാരിയായ ഓറഞ്ച് കളർ ഫ്‌ സിയുമായി , തെപ്പക്കാട് എത്തുന്നു ( തമിഴ് നാട് ) , അവിടെ നിന്ന് മസനാകുടി വഴി 36 കെഎം ദൂരമുള്ള ഊറ്റിയിലേക്ക്. ഗൂഗിളിന്റെ നല്ല നടപ്പു വഴി കണ്ടുപിടിക്കൽ സംവിധാനവുമായി ഗ്രാമന്തരങ്ങളിലൂടെ വഴികൾ തേടി ഒരു യാത്രക്ക് ശേഷം , ഒരു അൽപ്പം ആശയക്കുഴപ്പത്തിന് ശേഷം നേരെ സെയിന്റ് സ്റ്റീഫൻസ് പള്ളിയിലേക്ക്. നീണ്ട ബ്ലോക്കിനെ മറികടന്നു , മഞ്ഞ നിറത്തിൽ പൗരണികത തിളങ്ങുന്ന പള്ളി മേടയിലേക്ക് ബൈക്ക് അരികു ചേർത്ത് നിർത്തിയപ്പോൾ , നെഞ്ച് വല്ലാതെമിടിച്ചിരുന്നു , അത് കാലങ്ങളുടെ ഇടനാഴിയിലൂടെ , മറ്റൊരു ലോകത്തേക്ക് എത്തിക്കും പോലെ തോന്നി .
150ഓളം പഴക്കമുണ്ട് പള്ളിക്കു , പഴയ ബ്രിട്ടീഷ് അധിനിവേശത്തിന്റെയും , കോളോനൈസേഷന്റെയും ചരിത്ര സ്മാരകമാണ് ഈ പള്ളി , മരം ധാരാളം ഉപയോഗിച്ചുള്ള നിർമാണം , ബ്രിട്ടീഷ് പട്ടാളക്കാരുടെയും , എഞ്ചിനീയർമാരുടെയും പേരും മരണദിനവും ,അനുശോചനവും രേഖ പെടുത്തിയ മാർബിൾ ഫലകങ്ങൾ ചുമരിൽ കാണാമായിരുന്നു , നിശബ്ദതയുടെ പര കോടിയിൽ ധ്യാന നിർഥനായിരുന്ന പള്ളിയിലേക്ക് ഞങ്ങളെ പുഞ്ചിരിയോടെ വരവേറ്റ് ഒരു ചേട്ടൻ
പള്ളിയുടെ പലഭാഗളിലും ഗ്ലാസ്സ് പെയിന്റിങ് നടത്തിയ ജനാലകൾ , ചിത്രങ്ങളിലെ നിറഭേദങ്ങളിലൂടെ സൂര്യകിരണകൾ അരിച്ചു ഇറങ്ങുമ്പോൾ , ചിത്രങ്ങൾക്ക് ജീവൻ വെക്കും പോലെ തിളക്കം. , സ്വർണ്ണനിറത്തിൽ തിളങ്ങുന്ന സർവശക്തനായ കർത്താവിന്റെ ക്രൂശിതരൂപം , മരങ്ങൾ കൊണ്ടുള്ള ഇരിപ്പു പലകകൾ , മുട്ട് വേദനിക്കാതെ ഇരിക്കാനുള്ള വട്ടത്തിലുള്ള കുഷ്യൻ തുടങ്ങി സുന്ദരമായ കാഴ്ചകൾ. കുറച്ചു നേരം കണ്ണടച്ച് ആ അന്തിരീക്ഷത്തിൽ ലയിച്ചു , ഇതിനെ പ്രാര്ഥനയെന്നോ ധ്യാനമെന്നോ വിളിക്കാം , പക്ഷെ ആ ശാന്തയിൽ മതനിരപക്ഷനായ ഒരു ദൈവം ഉണ്ടായിരുന്നു , അവൻ ആട്ടിടയാണോ ,ജഡാധാരിയോ , രൂപമില്ലാത്തവനോ ആകട്ടെ , അല്ലെങ്കിൽ അങ്ങനെയൊന്ന് അല്ലാത്തവൻ ആവട്ടെ , മനസ്സിൽ സന്തോഷം അലയടിച്ചിരുന്നു.
എന്തായാലും ഈ യാത്ര അത്തരം ഒരുപാട് തിരിച്ചറിവുകൾ തന്നു. അവിടുന്ന് ഇറങ്ങി നേരെ പോയത് , അതിനു പിന്നിലുള്ള സെമിത്തേരിയിലേക്കാനു. പള്ളിയുടെ അത്ര തന്നെ പ്രായം വരും സെമിത്തേരിക്കും. നിർജീവമായ കല്ലുകൾ ആരുടെയൊക്കെയോ ഓർമ്മകൾ പേറി നിൽക്കുന്നു. ഇവിടെ ബ്രിട്ടീഷ് ഭരണകാലം ആയിരുന്നപ്പോൾ തൊട്ടുള്ള മരണാനന്തരക്രിയകൾ നടന്നു പിന്നിരിക്കുന്നു. ഒരു കാലഘട്ടത്തിന്റെ പഴക്കവും , അതിപ്പോൾ കാണുമ്പോൾ തോന്നുന്ന പുതമയും ഒരു അനുഭവമായിരുന്നു. ഭൂമിയിൽ എവിടെയോ ജനിച്ചു , ഇവിടെ ഈ മണ്ണിൽ അടക്കം ചെയ്ത ഇഷ്ടം പോലെ പേര്. ഇപ്പോഴും ഇവരുടെ ബന്ധുക്കൾ ഇവരുടെ ഓർമകളുമായി ഇവിടെ ഇത്തറുണ്ടത്രെ. ഏതാണ്ട് 500 ഓളം വരുന്ന ശവകലറകളിൽ ഒന്ന് ഫ്ലോറ ബ്രെണ്ണന്റെയാണ്. അവൾ ഉറങ്ങുനിടം തേടണം , അവളുടെ സ്മാരണകൾക്കു മുൻപിൽ നിശ്ശബ്ധരാവനം , എന്നിട്ടു കാലങ്ങൾക്കു ഇപ്പുറം അവളുടെ ഏട്ടന്മാരെ പോലെ , അധികാരത്തോടെ വിതുമ്പണം , അവൾ ഇന്നും സ്നേഹിക്കപ്പെടുന്നു എന്ന് അറിയിക്കണം , ഇത് പോലെ എത്ര പേര് മരിച്ചിരിക്കണം , നമ്മുടെ പ്രായം ഉള്ളവർ , നമ്മളെക്കാൾ പ്രായം ഉള്ളവർ , നമ്മളെക്കാൾ പ്രായം കുറഞ്ഞവർ . ഇതാ ഫ്ലോറ ഒരു ഓർമപ്പെടുത്തലാണ് , അവൾ മരിച്ചപ്പോൾ അവളുടെ അച്ഛൻ എത്ര വേദനിച്ചിരിക്കും , അദ്ദേഹത്തിന്റെ ദുഃഖത്തിൽ ഞങ്ങളും പങ്കുചേരുകയാണ്. തിരച്ചിൽ തുടങ്ങി അര മണിക്കൂർ ഞങ്ങളെ മരിച്ചവരുടെ ലോകത്തേക്ക് കൊണ്ട് പോയി. ഒരുപാട് പേര് , ബ്രിട്ടീഷ് പട്ടാള മേധാവികൾ , ഡോക്ടർമാർ .. എല്ലാവരും ബഹുമാനിക്കപ്പെട്ടു , ഇതിനിടയിൽ എവിടെയോ ആണ് ഫ്ലോറ. അല്ലയോ സഹോദരി നീ എവിടെയാണ്. ഉമ്മറിക്കയുടെ വാക്കുകൾ മനസിലൂടെ പോകുന്നു , അദ്ദേഹത്തിന്റെ ഫോട്ടോഗ്രാഫിലൂടെ മനസ്സ് പോകുന്നു. ഒടുവിൽ , പുല്ലും ചെടിയും മൂടി കിടക്കുന്ന അവളെ ഞങ്ങൾ കണ്ടെത്തി , മുള്ളും പൂവുകളും ഉള്ള ഒരു ചെടി വകഞ്ഞു മാറ്റവെ ഞങ്ങൾ അവളെ കണ്ടെത്തുകയായിരുന്നു.ഫ്ലോറ ബ്രെണ്ണന്‍ , ഡോടര്‍ ഓഫ് കാപ്.ബ്രെണ്ണന്‍ , തല്ലശ്ശേരി , മരണം ഒക്ടോബര്‍ 10, 1847,16 വയസ്സ്. അകാലത്തിൽ പൊലിഞ്ഞ എല്ലാ സ്വപ്നങ്ങൾക്കും , സ്വപനം കണ്ടവർക്കും പ്രതീകമായവളെ , ഫ്ലോറ !!! നിന്റെ ദീപ്ത സ്മരണകൾക്ക് മുൻപിൽ ഒരിറ്റു കണ്ണുനീർ. മഞ്ഞയും റോസും വെള്ളയും പൂക്കൾ കൊണ്ട് ഒരു ബൊക്കെ വെച്ച് ഫ്ലോറയോട് യാത്രയും പറഞ്ഞു മടങ്ങും നേരം ആരോ പിന്നിൽ നിന്ന് വിളിക്കുന്നു . " ഏട്ടാ!!" .. തിരിഞ്ഞു നോക്കുമ്പോൾ അതാ വെള്ള കുപ്പായമിട്ടു മാലാഖയെ പോലെ ചിരിച്ചു ഒരു പെൺകുട്ടി. "നന്ദി , ഇവിടെ വന്നതിനു , ഇപ്പോൾ എനിക്ക് സന്തോഷം തോന്നുന്നു , നിങ്ങളിലൂടെ ഞാൻ ജീവിക്കുന്നു , എനിക്ക് വേണ്ടി നിങ്ങൾ വേദനിക്കുന്നു , ഉമ്മറിക്കയോടും മറ്റും എന്റെ നന്ദി പറയുക , ജീവിതം സന്തോഷത്തോടെ ജീവിക്കാൻ എല്ലാവരോടും പറയുക , ഒരുപാട് നന്ദി" , അവൾ ഒരു ചിരിയോടെ മറയുന്നു. ഫ്ലോറ നിനക്ക് യാത്ര മംഗളങ്ങൾ .
ഹരി

ചൊവ്വദോഷം: ഒരു പുനരവലോകനത്തിന്റെ ബാക്കിപത്രം


(കഥ സങ്കല്പികം ആണ് , ആരെയും ഉദ്ദേശിക്കുന്നില്ല , ഒന്നും ഉദ്ദേശിക്കുന്നില്ല )
ഇന്ത്യ ചൊവ്വയിലേക്ക് " മംഗൾയാൻ " അയച്ച അതെ മാസമായായിരുന്നു. ചേനചുവട്ടിൽ ശങ്കരൻ പിള്ളയുടെ മൂത്ത മോൾ ഇന്ദിരയുടെ കല്യാണം. അങ്ങ് ഗുരുവായൂർ വെച്ചായിരുന്നു കെട്ടു, എന്നിട്ടു നമ്മടെ മനിശ്ശേരി കെ എം ഓഡിറ്റോറിയത്തിൽ വെച്ച് 2 കൂട്ടം പായസം വെച്ച് ഗംഭീര സദ്യ. അല്ല കല്യാണം വെച്ച ചെക്കന്റേം പെണ്ണിന്റേം വീട്ടുക്കാർകൊഴിക്കേ ബാക്കി എല്ലാവര്ക്കും സദ്യ എന്നാണ് അർത്ഥം , അല്ല അതാണ് ഒരു രീതി. ചേനച്ചുവട്ടിൽ ശങ്കരൻ പിള്ള , നാട്ടിലെ പേര് കേട്ട പ്രമാണിമാരുടെ സെൻസസ് എടുത്താൽ അതിൽ മുന്നിൽ വരുന്ന ആളാണ്. ഇത് മൂപ്പര് തന്നെ ഇടയ്ക്കു പറയുന്നതാണ്. വാണിയംകുളത്തു ചന്തക്കു പത്തടി ദൂരെ പലചരക്കു കട നടത്തുകയാണ്. പക്ഷെ ആള് സാധുവാണ് കേട്ടോ ? സമ്പാദിക്കാൻ കഷ്ട്ടപെടേണം എന്നുള്ളത് കൊണ്ട് മൂപ്പര് ആ ലൈൻ അത്ര നോക്കിയിട്ടില്ല. ചുമ്മാ അച്ഛന്റെ കാശിനു ഒരു കടയിട്ടു , 30 കൊല്ലമായി നോക്കി നടത്തുന്നു. ഭാര്യ , രണ്ടു പെണ്മക്കൾ , പിന്നെ മൂപ്പർക്ക് ഒരു പെങ്ങൾ ഉള്ളത് കോയമ്പതോർ ആണ്. എന്നാലും മൂപ്പര് കാശിനു ആർത്തി ഇല്ലാത്തൊണ്ട ഇങ്ങനെ പോണത് എന്നെ പറയു. ആയ കാലത്തു പുള്ളിക്കാരൻ പെണ്ണ് കെട്ടാൻ വേണ്ടി വിസിറ്റിംഗ് വിസയെടുത്തു ഒരു 3 മാസം പോയി നിന്ന്. എന്നിട്ടു ഗൾഫുകാരൻ എന്നാ ലേബൽ ഒപ്പിച്ചു ശ്രീമതിയെ വിവാഹം ചെയ്തു. ദാ ഇപ്പൊ മൂത്ത മകൾ ഡിഗ്രി കഴിഞ്ഞു , രണ്ടാമത്തെ മകൾ പ്ലസ്സ് ടു കഴിഞ്ഞു. അപ്പോഴാണ് മൂത്ത മകളുടെ കല്യാണം ആലോചിച്ചു തുടങ്ങിയത്. മകളുടെ ജാതകം നോക്കൽ ആണ് , ആദ്യ പരിപാടി. " മംഗൾയാൻ " എന്താണ്ടു പകുതി ആയ വാർത്ത വന്ന പേപ്പറിന്റെ മുകളിൽ ജ്യോതിഷ്യൻ പേരിങ്ങാട്ടുശ്ശേരി നാരായണൻ നമ്പൂതിരി പലക വെച്ച് കവിടി നിരത്തി. ഒരു ചതുരം വരച്ചു , അതിൽ കുറെ കാലം വരച്ചു , "ശ " , "ശു" , "കു" എന്നൊക്കെ എഴുതിയട്ടാണ് പരിപാടി. പേര് കേട്ടപ്പോ നിങ്ങള്ക്ക് സിനിമ നടൻ തിലകൻ കുറച്ചു ഭസ്മം ഒക്കെ ഇട്ടു ഇംഗ്ലീഷ് പറയുന്ന പോലെ ഒക്കെ തോന്നും എങ്കിലും , ഇദ്ദേഹം അങ്ങനെയല്ല. സത്യം പറഞ്ഞ 10 ക്ലാസ്സു പോയിട്ടില്ല , അന്ന് ശാന്തി പണി പഠിച്ചു , അമ്പലത്തിൽ പൂജാരിയായി ജോലി ചെയ്യുകയായിരുന്നു. രാവിലെ 6 മണിക്ക് , പൂജക്ക് നടയടച്ചു , അതിനുള്ളിൽ കയറി ഉറങ്ങി ആ ജോലി പോയതാണ്. എന്നിട്ടു ജ്യോതിഷത്തിലേക്ക് ഇറങ്ങി , പക്ഷെ അതിൽ മിന്നി തിളങ്ങി. ഇപ്പൊ എന്തിനും ഇവിടെ പരിഹാരം ഉണ്ട്. ശെരി കഥയിലേക്ക് തിരിച്ചു വരാം , "മംഗൾയാൻ" , സോറി ,ഇന്ദിരയുടെ കല്യാണം. അങ്ങനെ കളം വരച്ചു കവിടി നിരത്തി , രണ്ടു കരു എടുത്തു ഇടതു ഭാഗത്തു നടുവിൽ ഉള്ള കള്ളിയിൽ വെച്ച്. അതോടു കൂടിയാണ് എല്ലാം തകിടം മറിഞ്ഞത്. മിസ്റ്റർ.ശങ്കരൻ പിള്ളയുടെ മകൾ ഇന്ദിര , ബി എസ്സ് സി ഫിസിക്സ് , 86% , എൻ .സ് .സ് കോളേജ് പാലപ്പുറം , സൽപ്പേരുള്ള കുട്ടിക്ക് ചൊവ്വാദോഷമാണ്.
ചൊവ്വദോഷം എന്ന് വെച്ച എന്താണ് എന്നു വലിയ പിടിയില്ല , എന്നാലും അച്ഛന്റെ പേര് മാറ്റി കെട്ടിയോനെ പേരിടാൻ കുറച്ചു വൈകും എന്ന് മനസ്സിലാക്കാനുള്ള ബുദ്ധി അവിടെ എല്ലാവര്ക്കും ഉണ്ടായിരുന്നു. അതോടു കൂടി ആ വീട് ശോക പൂർണമായി. പി എസ് സി എഴുതിയ ജനറൽ ക്യാറ്റഗറികാരന്റെ പോലെ അവസരങ്ങൾ കുറവായിരുന്നു. പത്രത്തിൽ ഒന്നാം പേജിൽ ചൊവ്വ പര്യടനം ചർച്ച ചെയ്യപ്പെട്ടപ്പോൾ , ഉള്ളിലെ പേജിൽ ഇന്ദിരാ കണ്ട സ്വപ്നങ്ങളിൽ ചൊവ്വ ദോഷത്തിന്റെ ഫിൽറ്റർ ഉണ്ടായിരുന്നു. എന്നി ഇന്ദിരക്കു ഷാരൂഖ് ഖാനെ സ്വപ്നം കണ്ട പോരാ ചൊവ്വാദോഷമുള്ള ഷാരൂഖ് ഖാനെ സ്വപ്നം കാണണം. ആ അങ്ങനെ കല്യാണം തുര് തുരാ മുടങ്ങി. ഒന്നുകിൽ പയ്യന് പെണ്ണിനെ പറ്റില്ല , പെണ്ണിന്റെ അച്ഛന് പയ്യനെ പറ്റില്ല , ഇല്ലേ പയ്യന്റെ അമ്മക്ക് പെണ്ണിന്റെ വീസ പറ്റില്ല , ഇല്ലേ പെണ്ണിന്റെ അമ്മാവന് ചെക്കന്റെ നാട് പറ്റില്ല , ഒക്കെ പറ്റി ഒരു വഴിക്കാവുമ്പോ അതാ വഴിയിൽ ചൊവ്വാദോഷം മിഥുനത്തിലെ ഇന്നസെന്റിന്റെ പോലെ കൈയും കെട്ടി നിൽക്കുന്നു. അങ്ങനെ ഒക്കെ മുടങ്ങി. വെറും ശോകം , അമ്മയും മോളും 6 30 മുതൽ 9 30 വരെയുള്ള സീരിയലുകളിൽ മനശാന്തി കണ്ടെത്തി. ശങ്കരൻ പിള്ള പ്രതാപം ഒക്കെ പോയി , പലചരക്കു കടയിൽ മാനം നോക്കി ഇരിപ്പായി.
അങ്ങനെയിരിക്കെ നമ്മുടെ ശങ്കരൻ പിള്ള ഒരു കാരുണ്യ എടുത്തു. സംഭവം 3 കെജി അരിയും , 2 കെജി പഞ്ചസാരയും വാങ്ങി ലോട്ടറികാരൻ മുത്തു പൈസ ഇല്ല പറഞ്ഞപ്പോ പൈസക്ക് പകരം ലോട്ടറി പിടിച്ചു വാങ്ങിയതാണ്. എന്തായാലും ചൊവ്വാദോഷം ഇന്ദിരയുടെ തലയിൽ പേൻ നോക്കുന്ന തക്കത്തിന് , ഭാഗ്യം ശങ്കരൻ പിള്ളയുടെ റൂമിൽ കയറി വാതിൽ അടച്ചു. ആ വ്യാഴാച്ച റിസൾട്ട് വന്നപ്പോഴലെ എല്ലാരും ഞെട്ടിയത്. ഫസ്റ്റ് പ്രൈസ നമ്മടെ ശങ്കരൻ പിള്ളക്ക്. മുത്തു ബോധം കെട്ടു , ശങ്കരൻ പിള്ള അന്ന് കടയടച്ചു , നാട് മൊത്തം ആഘോഷിച്ചു. നാരായണൻ നമ്പൂരി കാണാതെ പോയ കരു തിരയുകയായിരുന്നു. എന്തയാലും സംഗതി ഏറ്റു. ശങ്കരൻ പിള്ള , ലൈസൻസ് ഇല്ലെങ്കിലും ഒരു വെള്ള മാരുതി സ്വിഫ്റ്റ് അങ്ങ് വാങ്ങി ഉമ്മറത്തിട്ടു. ഇരുമ്പിന്റെ ഗേറ്റ് വെച്ചു , മതിൽ ഒന്ന് പുതുക്കി പണിതു. രണ്ടു മക്കൾക്കും കുറച്ചു സ്വർണ്ണം വാങ്ങി , 10 ലക്ഷം വെച്ച് മക്കൾ രണ്ടു പേർക്കും ഓരോ എഫ് ഡിയും (fixed deposit)ഇട്ടു. ബാക്കി വന്നത് ഭാര്യടെ പേരിലും , കുറച്ചു അയാളുടെ കൈയിലും വെച്ചു. പരസ്യം ഒന്നും കൊടുകേണ്ടി വന്നില്ല , പാലക്കാട് , തൃശൂർ , മലപ്പുറം ഭാഗത്തു നിന്ന് ഇഷ്ടം പോലെ ആലോചനക്കൾ. തെറ്റിലാത്ത ഒരെണ്ണം ഉറപ്പിച്ചു , മംഗൾയാൻ വിക്ഷേപിച്ച അതെ മാസം ഗുരുവായൂർ വെച്ചായിരുന്നു കെട്ടു. ചെക്കൻ ഗൾഫിലാണ് കേട്ടോ പേര് സുമേഷ് ഭാസ്കർ, കല്യാണം കഴിഞ്ഞു രണ്ടാമത്തെ ആഴ്ച മംഗൾയാൻ അവിടെ നിന്ന് ആദ്യത്തെ സിഗ്നൽ അയച്ചു. അന്ന് സുമേഷും ഇന്ദിരയും കൂടി ഊട്ടിക്കു പോയി , വെള്ള സ്വിഫ്റ്റിൽ ( സ്ത്രീധനം അല്ല കേട്ടോ , വണ്ടി ഇന്ദിരടെ പേരിൽ ആക്കി , അത്രേ ഉള്ളു ). ശുഭം : അയ്യോ , ഞാൻ " ചൊവ്വാദോഷത്തിന്റെ " കാര്യം വിട്ടു പോയി , അവർ ഊട്ടി പോയാ ദിവസം നല്ല കോടമഞ്ഞു ഉണ്ടാർന്നു , വഴിയിൽ നെഞ്ചും വിരിച്ചു നിന്ന ചൊവ്വദോഷത്തിന്റെ നെഞ്ചത്ത് കൂടി സുമേഷ് ഭാസ്കറും , ഇന്ദിരാ സുമേഷും കാറോടിച്ചുപോയി. ചൊവ്വാദോഷം അങ്ങനെ അകാല ചരമം പ്രാപിച്ചു.
- ഹരി

Petrichor


"നമ്മുടെ മലയാളം ഉണ്ടല്ലോ , പല കാര്യത്തിലും ചെറുതായി പോയി എന്ന് എനിക്ക് തോന്നാറുണ്ട് " അവൾ തുടർന്ന് , " ഇന്ന് രാവിലെ ഒരു 6 മണിക്ക് മഴ പെയ്തു , നീ അറിഞ്ഞോ ? ". " പിന്നെ ഇല്ലേ ? നല്ല പുതുമണ്ണിന്റെ മണം ആസ്വദിച്ചാണ് ഉണർന്നത് , ഇന്നത്തെ മഴയ്ക്ക് നിന്റെ ഭംഗി ഉണ്ടായിരുന്നു ! " . " കുന്തം , വെറും പഞ്ചാരയാ ഇപ്പൊ , പഞ്ചാര കുഞ്ചു ! ആ മണത്തിന് ഇംഗ്ലീഷിൽ വാക്കു ഉണ്ട് അറിയാമോ ? " . " ഉവ്വോ , കേമമായി , എന്താണാവോ വാക്കു ? ". "പെട്രോയിക്കോർ" (petrichor) , അവൾ അവന്റെ ചെവിയിൽ പറഞ്ഞു. എന്നിട്ടു അവന്റെ കൈ കോർത്ത് പിടിച്ചു , ചുമലിൽ തല വെച്ച് അവൾ പറഞ്ഞു " മലയാളത്തിൽ അങ്ങനെ ഒരു വാക്കു ഉണ്ടോ മണ്ടൂസ് ? പക്ഷെ ഇംഗ്ലീഷിൽ ഉണ്ട് , ഉറ്റ വാക്കിൽ കാര്യം കഴിഞ്ഞു , എന്ത് രസാ നോക്ക് !!".
" മലയാളത്തിൽ അങ്ങനെയൊരു വാക്കു ഉണ്ടാവും , പക്ഷെ എനിക്കറിയില്ല , പക്ഷെ ഇല്ലെങ്കിൽ അതിന്റെ കാരണമറിയാം!" അവന്റെ ചുണ്ടിൽ ചെറിയൊരു ചിരിയുണ്ട്. " എന്താണാവോ അത് ? " അവൾ കളിയാക്കി ചോദിച്ചു.
" മലയാളിക്ക് മഴ പ്രണയമെന്നാക്കുമ്പോൾ ,
മഴയുടെ മണത്തിനെ ഒറ്റ വാക്കിൽ ഒതുക്കാൻ കഴിയുമോ പാറു ?" അവൻ അവളുടെ കൈ കോർത്ത് പിടിച്ചു. അവൾ ചിരിച്ചു കൊണ്ട് ചുമലിൽ ചാഞ്ഞു കൊണ്ട് പറഞ്ഞു " ഇല്ല!".

ഭൂട്ടാൻ~ മലമുകളിലൊരു വ്യാളി നാട്


ഒരു സഞ്ചാരിയുടെ സ്വപ്നങ്ങൾ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് വളരും , എന്ന് ഞങ്ങൾക്ക് തോന്നി തുടങ്ങിയിരുന്നു , ഗൂഗിളിൽ യാത്രകളുടെ സ്വപ്നങ്ങളും , അതിന്റെ തിരക്കഥയും തിരയും നേരം , മുന്നിൽ എത്തിപ്പെട്ട ഒരു ഫോട്ടോ , അതിൽ നിന്നാണ് ഈ യാത്രയുടെ ആദ്യവരി കുറിക്കപ്പെടുന്നത് , പുലിമട എന്നാ തർജ്ജമ്മയിലൂടെ നിസാരവത്കരിക്കപ്പെടാവുന്ന , തത്സങ് ബുദ്ധസാങ്കേതത്തിന്റെ മനംകുളിർപ്പിക്കുന്ന ദൃശ്യം.ആശിഷിന്റെ കണ്ണുകൾ അന്ന് തിളങ്ങിയിരുന്നത് ഞാൻ ഇന്നും ഓർക്കുന്നു , നീണ്ട ചർച്ചകൾ , അന്വേഷണം, പഠനത്തിന് ഒടുവിൽ മാർച്ച് 3ന് ബാഗുകൾ ഒരുക്കുമ്പോൾ , എല്ലാം ഇന്നലെ കഴിഞ്ഞ പോലെ , ഒരുപാട് സ്വപ്നം കണ്ട സ്വപ്നത്തെ നേരിട്ട് കാണാൻ പോകുന്നു. ഒരു മാസത്തോളമായി ആൽവിന്റെ മൊബൈൽ വാൾപേപ്പർ ആ ചിത്രമാണ്. മാർച്ച് 4 ബാംഗ്ലൂർ ഗുവാഹട്ടി എക്‌സ്പ്രെസ്സിൽ ,ലക്ഷ്യസ്ഥാനം , ഭൂട്ടാൻ , വ്യാളികളുടെ സാമ്രാജ്യം , അവിടെയാണ് ഞങ്ങളുടെ സ്വപ്നം.ഷിബിനു പറയും പോലെ മൊട്ട തോട് പോലെ ഒരു രാജ്യം.
ഒരു ഗംഭീരൻ തീവണ്ടി യാത്ര , ഡാർവിന്റെ പരിണാമ സിദ്ധാന്തം പോലെ മൃഗീയം , സുന്ദരം , വിപ്ലവാത്മകം , പരിണമാത്മകം!! ഒടുവിൽ ഭൂപടത്തിൽ വിരലോടിച്ച വഴികളിലൂടെ തീവണ്ടിയും മറ്റും വഴി ജൈഗോണ്. ഒരു മതിൽ കെട്ടിനപ്പുറം , ഭൂട്ടാൻ , അവിടെ ഫുൻഷോളിങ് ( phuentsholing) , എന്ന നഗരം. സമിശ്രമായ വികസനഗ്രാമ പശ്ചാത്തലം , എവിടെയും ദൃശ്യമായ ശാന്തത. ബുദ്ധമത സ്വാധീനമുള്ള കെട്ടിടങ്ങൾ , പുതുമതോന്നുന്ന വേഷവിധാ നങ്ങൾ , ഒരു മതിൽ കെട്ടിനു ഇപ്പുറം ഭൂട്ടാൻ അതിന്റെ കൈയൊപ്പ് പതിപ്പിച്ചിരുന്നു.
അവിടെ നിന്ന് പെർമിറ്റ് എടുക്കണം , ക്ഷമ , കാര്യക്ഷമത ഇത് രണ്ടും പരീക്ഷിക്കപ്പെടും , ഇതിൽ തീർത്തും അസ്വസ്ഥനായി കണ്ടതും , ഇടിച്ച് കയറാൻ ശ്രമിച്ചതും ഒരു ബുദ്ധസന്യാസിയാണ് എന്നത് ഒരു തമാശയാണ് , എന്തയാലും ഞങ്ങൾ അവസാന ബസ്സ് പിടിക്കുക തന്നെ ചെയ്തു., 7 മണിക്കൂറ് മലയിൽ നിന്ന് മലയിലേക്ക് ഇഴഞ്ഞു കയറിയ റോഡിലൂടെ ഒരു യാത്ര , ഹിമാലയൻ മല നിലകളിൽ സ്ഥിരം മഞ്ഞു മൂടിയ മലകൾ അല്ല , വൃക്ഷങ്ങളാണ് കൂടുതൽ.ഏതാണ്ട് 6 മണിക്കൂർ കഴിഞ്ഞാണ് തിമ്പു എത്തിയത് , ഒരുത്തരേയും പിടിച്ചു കുലുക്കും പോലെ , അദൃശ്യനായ ഭീകരൻ തണുപ്പ്. തിമ്പു താഴ്വാരം സമുദ്രനിരപ്പിൽ നിന്ന് ഏതാണ്ട് 6500 അടി മുകളിലാണ്. നല്ല ഉഗ്രനായി ഇംഗ്ലീഷ് പറഞ്ഞ ഒരു പരിഷ്കാരി മാന്യന്റെ സത്രത്തിൽ രാത്രിയിലെ സുഖനിദ്ര കരാർ ഉറപ്പിച്ചു , ആ നഗരരാത്രിയുടെ ആകാരവശ്യത്തിയിലേക്ക് ഞങ്ങൾ നടന്നു. വയറിന്റെ ഉള്ളിൽ നിലയുറപ്പിച്ച വായുവിന്റെ ഭൂമി കൈയേറ്റം അസാധ്യമായപ്പോൾ ഒരു മരുന്ന് കടയിൽ കയറി പുതിൻഹാരാ ചോദിച്ചതാണ് , അവിടെ നിന്നിരുന്ന മഹത്തിയായ യുവതി , ഒരു പാക്കറ്റ്റ് കോണ്ടം (condom) എടുത്തു കൈയിൽ വെച്ച് തന്നു , അങ്ങനെ ശിഷ്ടം ഉണ്ടായിരുന്ന ഒരു അൽപ്പം മാനം കൂടി അന്ന് അപഹരിക്കപ്പെട്ടു, ഞങ്ങൾ നന്ദി പറഞ്ഞു ഇറങ്ങുമ്പോൾ മടക്കി കൊടുത്ത കോൻടോം എടുത്തു വെച്ചവർ പൊട്ടിച്ചിരിക്കുകയായിരുന്നു.
തിമ്പ്ഹു , പുനാക്ക , പാറു ഈ മൂന്ന് സ്ഥലങ്ങളാണ് ഞങ്ങൾ യാത്ര ചെയ്യുവാൻ ഉദ്ദേശിച്ചിരുന്നത് , ഇതിൽ പുനാക്ക പോകുവാൻ തിമ്പുവിൽ നിന്ന് പ്രത്യേക അനുമതി ആവശ്യമാണ് , വലിയ വൈഷമ്യങ്ങള് ഇല്ലാതെ അത് കൈകൊള്ളുവാൻ ഇടയായി എന്ന് ഓർമ്മിപ്പിക്കട്ടെ. ശേഷം ജിഗ്മെ വാങ്ചുക് എന്നാ , ഞങ്ങൾ ഒരിക്കൽ പോലും പേര് വിളിക്കാൻ ധൈര്യപ്പെടാത്ത , സത്യം മാത്രം പറയുന്ന ഒരു വിദ്വാന്റെ വണ്ടിയിൽ സവാരി തുടങ്ങി. അന്ന് dodernma ബുദ്ധ പ്രതിമ , national memorial chorten , thimphu dzong, ഇന്ത്യ ഹൗസ് , 20കെഎം ദൂരെയുള്ള tango cherri ബുദ്ധ വിഹാരങ്ങളിൽ , cherri ബുദ്ധ വിഹാരവും ചെന്ന് കാണുകയും , അതിയായ സന്തോഷം അനുഭവിക്കുകയും ചെയ്തു. എത്ര സുന്ദരമായ ഭൂമി. ഇതിൽ cherri സന്ദർശിക്കാൻ ഒരു അല്പം അധ്വാനമൊക്കെ വേണം , ചെങ്കുത്തായ ഒരു മണിക്കൂർ ട്രെക്കിങ് നടത്തി മുകളിൽ എത്തുമ്പോൾ ദിവ്യമായ ശാന്തതയും , ഇമവെട്ടാതെ നോക്കാവുന്ന മനോഹരമായ താഴ്വാരവും സമ്മാനമായി ലഭിക്കും.
 ഇതിനിടയിൽ പറയാൻ മറന്നു , ഭൂട്ടാൻ നമ്മളെക്കാൾ അര മണിക്കൂർ മുൻപേ പുറപ്പെട്ടിട്ടുണ്ട്, (Bhutan Time(UTC+06:00) is half an hour earlier than Indian Standard Time)ഞങ്ങൾ അങ്ങനെ 7 മണിക്ക് , സത്യസന്ധൻ ടാക്സികാരന്റെ കൂടെ പുറപ്പെട്ടു , പുനാക്കയിലേക്ക് (Punakha)!!
ആദ്യം പോയത് dochula pass (10,171 ft), എന്നാ സ്ഥലത്തേക്കാണ്. യുദ്ധത്തിൽ വീരമൃത്യു വരിച്ച ഭുട്ടാനീസ് പട്ടാളക്കാരുടെ സ്മാരകങ്ങളാണ് , ചരിത്രത്തിൽ രക്തം ചിന്തിയപ്പോൾ അതിനി കണക്കു പറഞ്ഞ മരണത്തിന്റെ മണമുള്ള ബലികുടീരങ്ങൾ! , കൈ എത്തി പിടിക്കാൻ പാകത്തിന് ആകാശം താഴേക്ക് വന്നിരിക്കുന്നു , കൂടെ മരവിപ്പിക്കുന്ന തണുപ്പും, ഒരു അൽപ്പം ഫോട്ടോ എടുത്തതും ഞങ്ങൾ തണുപ്പിന് അടിയറവു പറഞ്ഞു , എന്നി അടുത്ത അത്ഭുതങ്ങളിലേക്ക് അതാ ആ ശകടം ഉരുള്ളുന്നു.
“പ്രിയപ്പെട്ടവരേ മറ്റൊരു അത്ഭുതം ഇതാണ്…” : ആകെ 7 ലക്ഷം പേര് മാത്രമുള്ള ഈ മല മുകളിലും മലയാളിയെ അറിയാം , മലയാളവും അറിയാം , കേരളം അറിയാം , നമ്മൾ തേങ്ങയുമായുള്ള അഗാധ ബന്ധത്തെ കുറിച്ചും അവർക്കു അറിയാം. ഇവരുടെ പ്രിയപ്പെട്ട പല ടീച്ചർമാരും മലയാളികൾ ആയിരുന്നു , തോമസ് സർ , കൃഷ്ണൻ സർ , തെല്ലൊന്നു മദ്യപിക്കുന്ന എന്നാൽ ക്ലാസ്സ് ഗംഭീരമായി എടുക്കുന്നു ബൈജു സർ , കണക്കു എടുത്ത ജോസഫ് മാഷ് അങ്ങനെ എത്ര പേര് , ഞങ്ങൾക്ക് മുൻപേ നടന്ന അഭിവന്ദ്യ ഗുരു സമൂഹമേ നിങ്ങള്ക്ക് ഒരായിരം നന്ദി !! ഞങ്ങൾക്ക് അനുഗ്രഹിച്ചു കിട്ടിയ പുഞ്ചിരികളും ബഹുമാനവും അത് നിങ്ങള്ക്ക് ഉള്ളതാണ്.
അങ്ങനെ യാത്ര chimmi lakhang എത്തിയിരിക്കുന്നു. മനുഷ്യന്റെ നിസ്സഹായതയാണ് പല വിശ്വസങ്ങൾക്കും തുടക്കം കുറിക്കുന്നത് , ഇതും അതുപോലെ കൗതുകം നിറഞ്ഞ ഒന്നാണ്. കാര്യം നിസാരം , ഉദ്ദേശിക്കുന്ന സമയത്തു ഭവതി ഭാവാന്മാർക്കു മക്കൾ ഉണ്ടായില്ലെങ്കിൽ , ഇവിടെ വന്നു പ്രാർത്ഥിച്ചാൽ ദിവ്യ സന്താനങ്ങൾ ഉണ്ടാകുമെന്നാണ് വിശ്വസം. ഇതിന്റെ വേര് മുള്ളക്കുന്നത് 15 ആം നൂറ്റാണ്ടിൽ നിന്നാണ് , അന്ന് ഒരു ലാമ എങ്ങോട്ടു വരും വഴി വെള്ളി കൊണ്ട് നിർമിച്ച ഒരു പുരുഷ ലിംഗം കൊണ്ട് വന്നു , ഇതിനു ചെറിയ തോതിൽ ദിവ്യത്യമൊക്കെ ഉണ്ട് , ഇതിനാൽ അനുഗ്രഹിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളു , അത് കഴിഞ്ഞാൽ ശ്രെയസ്സുള്ള സന്താനങ്ങൾ ഉണ്ടാക്കുമെത്രെ. എന്നാൽ അതൊന്നു കണ്ടു കളയാം എന്ന് വെച്ചപ്പോൾ ലോക്കറിൽ വെച്ച് പൂട്ടിയിരുന്നു. പിറക്കാതെ പോയ ഉണ്ണികൾക്ക് വേണ്ടി പ്രാർത്ഥിച്ചു ഞങ്ങൾ പുറത്തിറങ്ങി , അവിടെ നിന്നാൽ താഴ്വാരം കാണാം. ഭൂട്ടാനിൽ വരുമ്പോൾ വീടുകൾക്ക് മുൻപിൽ നിങ്ങൾ മരം കൊണ്ട് ഉണ്ടാക്കിയ ലിംഗം (phallus)പാവകൾ കണ്ടേക്കാം , ഒട്ടും ഭയപ്പെടേണ്ട , ഉള്ളിൽ തികട്ടുന്ന സദാചാര ബോധം ചവച്ചു തുപ്പുക , അപ്പോൾ അത് വെറും പാവ മാത്രമായി കാണപ്പെടും.
ശേഷം പുനാക്ക സോങ് (Punakha dzong) കാണാൻ പോയി. മോച്ചു(Mo Chu) എന്ന പെൺ നദിയും , പോച്ചു(Po chu) എന്നാ ആൺ നദിയും കൈ പിടിച്ചു ഒഴുക്കുന്ന സ്ഥലത്താണ് ഈ കൊട്ടാരം , പഴമയുടെ ഏടുകളിൽ എവിടെയോ ഇതിനും കഥകൾ ഉണ്ട് , ബഹളക്കാരൻ ആയതു കൊണ്ടാണത്രെ പോച്ചു ആൺ നദിയായത് , ആരോടും മിണ്ടാതെ മുഖം കുനിച്ചു , തെല്ലു നാണത്തോടെ ഒഴുക്കുന്നവൾ മോച്ചു , അവൾ മൊഞ്ചുള്ള അസ്സല് പെണ്ണാണ്. ശേഷം ഒരു തൂക്കുപാലം കൂടി ഉൾപ്പെടുത്തി അന്നത്തെ യാത്ര PARO വിൽ അവസാനിക്കുന്നു.
ഉച്ചക്ക്, ഭൂട്ടാൻറെ തദ്ദേശീയ വിഭവമായ ഇമ ദറ്റ്സി(ema datsi) അന്ന് വിനീത വിധേയരായി ആവശ്യപ്പെടുകയും , പിന്നിട് അതിൽ അത്ഭുതപ്പെടുകയും ചെയ്തു , കാരണം അത് കഴിക്കുന്ന പക്ഷം നിങ്ങൾ ഭക്ഷണം പോകുന്ന വഴി തീരവും വളവും തെറ്റാതെ അറിയുന്നതായിരിക്കും , ഉരുകിയ വെണ്ണയിൽ സായുദ്ധ സന്നദ്ധരായ മുളകുകൾ , അതായിരുന്നു ഇമ ദറ്റ്സി. ഭൂട്ടാന് ഓർമമകളിലെ നൊമ്പരാമല്ലാത്ത കണ്ണുനീരാണ് ഇമ ദറ്റ്സി.
പാറു നഗരം സുന്ദരിയാണ് , പാറു കുട്ടി എന്ന് സ്നേഹത്തോടെ ഞങ്ങൾ അവളെ വിളിച്ചു , പിറ്റേ ദിവസം ഈ ദൂരമെല്ലാം ഞങ്ങളെ കൊണ്ട് വന്ന ആ സ്വപ്നത്തിലേക്കാണ് ഞങൾ പോയത്. 4 പാക്കറ്റ് ഗ്ലുക്കോസ് , ബിസ്ക്കറ്റ് , കുടിക്കാൻ വെള്ളം , തുടങ്ങി എല്ലാം ഉണ്ട് , ചെത്തി മിനുക്കിയ വടി കൈയിൽ എടുത്തു , താഴെ നിന്ന് മുകളിലേക്കു നോക്കി. ബുറജ് ഖലീഫയുടെ ഉയരത്തിൽ , ഒരു മലയിൽ പറ്റി പിടിച്ചു നിക്കുന്ന ടൈഗേഴ്സ് നെസ്റ്റ്. ഒരു ഘടാഘടിയാൻ സ്വപ്നം തന്നെ. 2000m മുകളിൽ ആയിരുന്ന ഞങ്ങൾ വീണ്ടും 1000m കൂടി മുകളിലേക്കു കയറി. 8ആം നൂറ്റാണ്ടിൽ ഗുരു പദ്മ സംഭവ , അഥവാ റിംപോച്ചെ , ഇവിടെ പുലിയുടെ മുകളിൽ കയറി എത്തിയെന്നും , ധ്യാനിച്ചെന്നുമാണ് ഇതിഹാസം.അതി ശക്തമായ ഒരു പോരാട്ടത്തിലൂടെ , 3 മണിക്കൂറോളം എടുത്തു , വഴിയിൽ ഇടയ്ക്കു പരിചയപ്പെട്ട സുമുഖനായ ശ്വനാവിദ്വന് druk എന്നാ പേരും ഒരു പാക്കറ്റ്റ് ബിസ്കറ്റും കൊടുത്തു , ഇടയ്ക്കു കണ്ട പല രാജ്യങ്ങളിൽ നിന്ന് എത്തിയ യാത്രക്കാരോട് ലോക കാര്യങ്ങൾ ചർച്ച് ചെയ്തും , [അവിടെയും മലയാളി ഉണ്ടായിരുന്നു ], ഞങ്ങൾ മുകളിൽ എത്തി , ആരും കയറാതെ വിട്ട പുലി മട ഞങ്ങൾ അതിസാഹസികമായി കണ്ടു , അതിമനോഹരമായ ആ ബുദ്ധവിഹാര കേന്ദ്രം കണ്ണ് അടക്കാതെ ഞങ്ങൾ മൊത്തി നുകർന്ന്. ഒടുവിൽ ഏറ്റവും മുകളിലുള്ള മുറിയിൽ കണ്ണുകൾ അടച്ചിരുന്നു. അല്ലയോ വിസ്മയങ്ങളുടെ അമ്മയായ പ്രകൃതിയെ , രഹസ്യങ്ങൾ കൊണ്ട് മിനുക്ക് പണികൾ നടത്തുന്ന പ്രപഞ്ചമേ നിങ്ങള്ക്ക് നന്ദി!! ഈ സ്വപ്നവും ഇതാ സത്യമായിരിക്കുന്നു.
ഹൃദയം നിറയെ ഓർമ്മകളുമായി ഒരു തിരിച്ചു പോക്ക് , വന്ന അതെ വഴിയിലൂടെ ....
വീണ്ടും തുകളിൽ തൂക്കിയിറങ്ങാൻ ഈ മാറാപ്പു ഇത്തിരി നേരം ഇറക്കി വെക്കാൻ.
മിന്നൽ പിണറുകളുടെയും കൊടുംകാറ്റിന്റെയും തോഴനായ ആ വ്യാളി അതാ മേഘ രൂപനായി നിൽപ്പുണ്ട് , വ്യാളി ചിരിക്കുന്നു , ഞങ്ങളും.
ശുഭം
Bhutan-
Reach by Land (our route): Bangalore – Howrah(WB)- New Jalpaiguri(WB) – New Alipuduar(WB) –Hasimara(WB) –Jaigoan(WB)/Phuentsholing.
Permit is granted for Indians who wish to goto Thimphu/Paro using Passport or Election Id card, on arrival. No need for any permit to roam in Phuentsholing town. Extended Permit to be taken from Thimphu before roaming into interior places like Punakha.
Our Expense inside Bhutan: Rs4300/head excluding food.

                                                               -ഹരി

ആഗോളതാപനവും വ്യെക്തിജീവിതവും

ആഗോളതാപനം എന്റെ വ്യെക്തി ജീവിതത്തെയും ബാധിച്ചിരിക്കുന്നു എന്ന് വേണം പറയാൻ. അച്ഛന്റെ കഠിനാധ്വാനം ലോണിന്റെ സഹായത്തിൽ ഒരു രണ്ടു നില മാളികയായി ഏതാണ്ട് ഒരു 6 കൊല്ലം ആവുന്നെ ഉള്ളു. ഏകാന്തതയുടെ അപാരതീരങ്ങളാണ് എന്നെ രണ്ടാം നിലയിലെ ഒരു കുടുസ്സു മുറിയിൽ പ്രതിഷ്ഠിച്ചത് എന്ന് പറഞ്ഞാൽ ഒട്ടും കൂടി പോവില്ല എന്ന് എനിക്ക് ഉറപ്പുണ്ട് . നക്ഷത്രങ്ങൾ പെയ്തിറങ്ങുന്ന ആകാശം നോക്കി , രാത്രിയുടെ സത്ത ഉൾക്കൊണ്ട് നല്ല സമാധാനത്തിൽ ഉഴപ്പി ജീവിച്ചു വരികയായിരുന്നു ഞാൻ ഇത് വരെ. എന്തയാലും ഈയിടെ ചൂട് ഒരു അല്പം കനത്തിലാണ് , എന്റെ ഏകാന്തതയെ ചുട്ടു പൊള്ളിക്കുകയും , എന്റെ സമാധാനത്തെ ഉഷ്ണത്തിൽ വേവിക്കുകയും ചെയ്ത ആഗോളതാപനം ഒരു വ്യെക്തി ആയിരുന്നുവെങ്കിൽ അവനെ പുള്ളിവാറിന് പെടക്കണം , ഇത് മുന്നിൽ കണ്ടു കുറച്ചു മരമൊക്കെ നട്ടു , ഞാനൊരു കൊച്ചു പ്രകൃതിസ്നേഹിയായി കഴിയുന്നുണ്ടെങ്കിലും , ഈ മരം ഒരു മരമാവൻ കുറച്ചു നേരം പിടിക്കും , ആയതിനാൽ ഞാൻ രണ്ടാം നിലയുടെ പരിശുദ്ധിയിൽ നിന്ന് ഒന്നാം നിളയുടെ തീന്മേശക്ക് താഴെ ഒരു പായവിരിച്ചു കിടക്കുകയാണ് . മുകളിൽ സഹിക്കാൻ വയാത്ത ചൂടാണ് , ഈ എളിയവനെ സ്ഥിതി ഇതാണെങ്കിൽ ഇത് പോലെ എത്ര പേര് , ഇതിനെക്കാളും ബുദ്ധിമുട്ടുന്നുണ്ടാവും എന്ന് ഞാൻ ഓർക്കുന്നു , രക്ഷിതാക്കളുടെ കൃപ കൊണ്ട് ഒരു മേല്കൂരയുള്ള നമ്മൾ ഇത്തരം സൗകര്യങ്ങൾ ഇല്ലാത്തവർ ഉണ്ടെന്നു ഓർക്കണം, എന്തയാലും താഴെ ക്ഷണിക്കാതെ കേറി വന്നു , ഭോജനം അടിച്ചു മാറ്റുന്ന എലിയുടെ സ്ഥിരം വാണിജ്യ വഴിയിലാണ് എന്റെ ശയനം , ആയതിനാൽ ആത്മരക്ഷാർത്ഥം ഒരു വടി തലയ്ക്കു സമീപം വെച്ച് ഞാൻ ഉറങ്ങാൻ പോവുകയാണ്. ഇന്ന് എല്ലാവരും മരം വെക്കുന്ന സ്വപ്നങ്ങൾ കാണട്ടെ എന്നും , സ്വപ്നത്തിൽ നിങ്ങൾ ഒരു കാടിന് നടുവിൽ സുഖമായി ഉറങ്ങുന്നത് അനുഭവിക്കട്ടെ എന്നും ആശംസിക്കുന്നു , നന്ദി നമസ്‌കാരം

എന്റെ മരം

സാഗരദീർഘമായ ഒരു സുന്ദരൻ ഉറക്കം സ്വപ്നം കണ്ടു , കഴിഞ്ഞ ഞയറാഴ്ച ഒന്ന് നടു നിവർത്തിയതാണ് . നട്ടെല്ല് ഒന്ന് നേർ രേഖ പോലും ആയില്ല , മാതാശ്രീ ഒരു അപേക്ഷയുമായി മുന്നിൽ എത്തിയിരിക്കുന്നു. എന്താ സംഭവം ? ടാങ്ക് കഴുകണം , കാരണം , ടാങ്കിന്റെ അടിഭാഗത്തു ഒരു ചരിത്രം ഉറങ്ങാൻ തക്ക മണ്ണ് അടിഞ്ഞു കൂടിയിരിക്കുന്നു. അത് നീക്കം ചെയ്തു , ടാങ്കിനെ ഒന്ന് കുട്ടപനാക്കണം . അതീവ സാഹസികമായ ആ ജോലി കഴിഞ്ഞ കുറെ കാലങ്ങളായി ഞാനും എന്റെ പെങ്ങളും കൂടിയാണ് നിർവഹിക്കാറു , അതൊരു അഹങ്കാരമല്ല , ഒരു ദൈന്യതയാണ്. പതിവ് ഞങ്ങൾ , വേണ്ട ആയുധങ്ങളുമായി മുകളിൽ കയറി , ടാങ്ക് വൃത്തിയാക്കി തുടങ്ങി . വായവട്ടം ഇല്ലാത്ത പ്ലാസ്റ്റിക് ടാങ്ക് ആയതിനാൽ ഉള്ളിൽ കയറാൻ പറ്റില്ല , വെള്ളം വാർന്നു പോകുവാൻ വഴിയില്ലാതെ കാരണം , വെള്ളം മൊത്തം പിഴിഞ്ഞ് കളയണം. അങ്ങനെ ഞങ്ങൾ കഥയും പറഞ്ഞു , പാട്ടും പാടി പണിയങ്ങു തീർത്തു . ഒരു വീട് പണിയാനുള്ള മണ്ണ് അടിയിൽ നിന്ന് കിട്ടിയെങ്കിലും , അതിന്റെ അഹങ്കാരമൊന്നും കാട്ടാതെ , ഞങ്ങൾ അത് കളയുകയാണ് ചെയ്തത്. എന്നിട്ടു താഴെ ഇറങ്ങാൻ നിക്കുമ്പോഴാണ് , അനിയത്തി വീടിനെക്കാളും വളർന്ന മരം ചൂണ്ടി കാട്ടുന്നത് . ഒരു തെല്ലു അഭിമാനമൊക്കെയുണ്ട് . പുള്ളികാരി അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ , ഒരു കുട്ടിക്ക് ഒരു മരം പദ്ധതിയിൽ കിട്ടിയ മരമാണ് അവൻ , താന്നിഎന്നാണ് പേര്. അവനാണ് വീടിനെക്കാളും പൊക്കത്തിൽ ഉയർന്നു നിൽക്കുന്നത് . എനിക്ക് ഇത്തിരി ദേഷ്യമൊക്കെ വന്നു , കാരണം അവന്റെ തലയെടുപ്പിൽ ഒരു അഹങ്കാരിയുടെ ലക്ഷണം ഉണ്ട്.ഒരു വളവും തിരിവും ഇല്ലാതെ നെഞ്ചും വിരിച്ചു , കുത്തന്നെ ഒരു നിൽപ്പ് , ആ നിന്ന നിൽപ്പിൽ അവൻ വളർന്നു പൊന്തി , ഇന്നു വീടിനെക്കാളും ഉയർത്തിൽ നെഞ്ചും വിരിച്ചു , ഒറ്റ നിൽപ്പാണ്. അപ്പോഴാണ് പെങ്ങൾ ഓർമ്മകൾ തിരഞ്ഞു ഒരു സത്യവുമായി വന്നത് . " ഇത് ഏട്ടൻ നട്ട മരമാണ്" , "അടിപൊളി , ഞാൻ നട്ടതോ? " . " അതെ , ഏട്ടൻ തന്നെ !" . ഓർത്തപ്പോൾ സംഗതി ശെരി തന്നെ , അപ്പോൾ ആ മരമാണ് ഇവൻ. എന്റെ മനസ്സിൽ അഭിമാനം നിറഞ്ഞൊഴുകി , എനിക്ക് പിറക്കാതെ പോയ എന്റെ ഉണ്ണി ! ഞാൻ മരത്തിന്റെ നീട്ടി വിളിച്ചു, മരത്തിന്റെ ഇലകൾ കാറ്റിൽ അനങ്ങി , അവൻ ചിരിക്കുകയാണ് , അതോ കാരയുന്നുണ്ടോ? നോക്കുമ്പോ പഴയപോലെ ആ അഹങ്കാരം വിടാതെ നില്പുണ്ട് , എന്നാലും ഒന്ന് ചിരിച്ചോ എന്നൊരു സംശയം. ഒരു അച്ഛന് മകനെ കുറിച്ച് ഓർത്തുള്ള സന്തോഷം പോലെ ആയിരുന്നു എന്റെ കാര്യം., ആ മരത്തിന്റെ കൊമ്പിലും , ഇലയിലുമൊക്കെ തലോടി , വിശേഷമൊക്കെ ചോദിച്ചു , നാലഞ്ച് വട്ടം അവനെ ചുറ്റി പറ്റിയൊക്കെ നടന്നു. എന്തായാലും ഗംഭീരം സന്തോഷം തന്നെ. അതോടെ ഞാനും ഒന്ന് തീരുമാനിച്ചു , പറ്റും പോലെ ഇത്തിരി മരമൊക്കെ വെക്കണം , എന്നിട്ടു എല്ലാത്തിന്റെയും ഫോട്ടോ എടുത്തു വെക്കണം , എന്നിട്ടു ഒരു പത്തു കൊല്ലം കഴിയുമ്പോ ഇത് പോലെ അവന്മാരുടെ മുഖം നോക്കി അഭിമാനത്തോടെ നിൽക്കണം. ഈ ഭൂമിയിൽ എല്ലാവരും ഇത് പോലെ ചെയ്യുവാൻ ഇടവരട്ടെ , നിങ്ങൾക്കെല്ലാം മരങ്ങൾ മക്കളായി പിറക്കട്ടെ , നന്ദി നമസ്ക്കാരം

പ്രേമം

ഒരു ട്രെയിൻ യാത്രക്കിടെ
ഒരു കവിതയുടെ പണി പുരയിലാണ്,
ഗാഢമായി ചിന്തിച്ചു
വരികൾ കുത്തിക്കുറിക്കുകയാണ്
വിഷയം പതിവ് പോലെ
പ്രണയം തന്നെ
അങ്ങനെ എഴുതി കഴിഞ്ഞപ്പോഴാണ് അടുത്ത്
ദിനപത്രം വായിക്കുന്ന
യുക്തിചിന്ത ചോദിച്ചത്
" ഏതു നേരവും എന്തിനാ
ഈ വിഷയം മാത്രം , നിങ്ങൾ
കവിതയെ വിഷയ ദാരിദ്രയത്തിൽ മുക്കി
കൊല്ലുകയാണ്."
അത് ശരിയാണെന്നു എനിക്കും തോന്നി
യുക്തിചിന്ത വായന തുടർന്നു,
നോക്കുമ്പോൾ ഇന്ന് എഴുതുന്ന ഒരുപാട്
കവിതകൾ പ്രണയം , പ്രണയ തകർച്ച എന്നിങ്ങനെ
പതിവ് വിഷയങ്ങൾ മാത്രം
കിടന്നു കറങ്ങുകയാണ്,

ഞെട്ടിപ്പിക്കുന്ന ഈ സത്യം
എന്നെ തീർത്തും നിരാശനാക്കി ,
പ്രണയത്തിന് കിട്ടുന്ന
പ്രത്യേക സംവരണത്തിൽ
എനിക്ക് ഒരല്പം അരിശമൊക്കെ തോന്നി
അടുത്ത സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോൾ
അതാ കയറുന്നു പ്രണയം
കൂളിംഗ് ഗ്ലാസും , കോട്ടും , സ്യുട്ടുമൊക്കെയായി
വലിയ പത്രസിലാണ് ,
ഞാൻ കണ്ട വഴി കാര്യം ചോദിച്ചു
" ഹേ , മിസ്റ്റർ പ്രണയം , ആ മരതല തിരിച്ചു ഒന്ന് നോക്ക് ,
നിങ്ങൾ എന്തിനാണ് ഈ യുവകവികളെ
വഴി തെറ്റിക്കുന്നത് ,
വിഷയം അന്വേഷിച്ചു നടക്കുന്ന എല്ലാവരെയും ഇങ്ങനെ
കൈവശപെടുത്തുന്നത് ശരിയല്ല"
ഇത് കേട്ട് പ്രണയം ഒന്ന്
ചിരിച്ചു , എന്നിട്ടു റേ ബാൻ
കൂളിംഗ് ഗ്ളാസൂരി കോട്ടിൽ തുടച്ചു
സ്‌റ്റൈലായി വെച്ചു , മീശ പിരിച്ചു
എന്നിട്ടു പറഞ്ഞു
" അല്ലയോ മിസ്റ്റർ യുവകവി ,
ഞാൻ കൈവശപ്പെടുത്തുകയല്ല ,
ഈ കവിത കണ്ടുപിടിച്ചത്
തന്നെ ഞാനാണ് ,
കവിത എനിക്ക് വേണ്ടി ജനിച്ചതാണ്
മറ്റു വിഷയങ്ങൾ എന്റെ
സമ്മതത്തോടെ വന്നതാണ്
അതുകൊണ്ടു കവിത പ്രണയത്തിന് വേണ്ടി
എഴുത്തപ്പെട്ടിലെങ്കിൽ
അത് എന്ത് കാലമാണ് ???"
പ്രണയം പുറത്തേക്കു നോക്കി ഇരുന്നു ,
യുക്തിചിന്ത വായന തുടങ്ങി
ഞാൻ എഴുതി
" കറവ വറ്റാത്തൊരു ജേഴ്‌സി പശുവാണ് പ്രണയം "
പ്രണയത്തിന് കൊമ്പും വാലും മുളക്കുന്നു ,
ട്രെയിനിന്റെ ശബ്ദത്തിൽ
"ഉംബെ" വിളി മുങ്ങുന്നു

A cliff road incident





 It was almost 3 am in a dark cold night. He was half way in his black Mercedes riding alone, to the hill station. He was surprised about creepy things the natives told him about that road. " Dont go now for Gods sake , that cliff road is haunted " one man yelled when he shifted to first gear. It was a local folklore that a man drove his family off the cliff to death. Some say its suicide, some say its murder, some even say that man was mad or possessed by evil, and tale continues that , his thirst for blood is insatiable and his ghost haunts those who travel by the road.
His thoughts suddenly vanished as he saw a maroon contessa by the side of road. He stopped the car and looked for passengers. But there was hardly anyone inside. “The road is creepy” he told himself with a smile and pressed the axil as the car lurched forward. Taking the third hairpin he saw the contessa, which he saw before, pacing behind him. The car kept honking horns which became terribly irritating, the way it moved was quick and it seems to be carrier of tension to him. He tried to increase speed but the car, maroon contessa, seemed catching up benz with quite an ease. He started to feel uneasy about it and so he gave side for the car to past. Nevertheless, it kept pacing towards him , his heart filled chill cold in a second , it was about to crash him , it was straight cliff road and left side is steep cliff with no barriers at all…..He had nothing to do & he closed his eyes.
But nothing happened, he opened his eyes to find himself inside car. Was that just a dream? He sighed. The car was smoothly rolling up on road. Suddenly, as if he was out of sense till now, he noticed that there is a black benz moving in front.But something more shocking followed it was the realisation that , the number plate of black mercedez showed none other than his benz’s registration.
His heart started pounding fast , he had no clue what he was in to. Then an epiphany stuck him -he was riding a maroon contessa. He began sweating , his hands went cold , back to senses he kept honking the horn , he pressed the acceleration to its full throttle , he had to catch his car. The benz was cruising faster , but he cant give up. He kept honking and pressed its accelaration to the fullest. The contessa was racing fast enough behind that black mercedez.It was straight cliff road and left side is steep cliff with no barriers at all , and he found his benz slowing down. He applied brakes,but the car neither stopped nor slowed. It raced fast to his black mercedez , as he got closer he was freaked out & he quickly turned the steering wheel
He heard tires screeching , and loosing control , he had nothing to do. The very next moment, he & his car flew off the cliff!!!
Next morning police found a black mercedez down the cliff with its owner dead in crash.
"We told him yesterday not to drive by night , he never heard , this is cliff road saheb , its cursed " , someone told police .

- H r K
special thanks for Ashis Palat and Aswathi Mohan for editing this story to its best.

ഊഞ്ഞാല്‍


അവളും അവനും


ജീവിത വിജയം


യുദ്ധം തുടരും ...യുദ്ധം മുറുകും


കേരള തിരഞ്ഞെടുപ്പ് ഫലം


സ്ഥാനാര്‍ഥി


ഫോട്ടോഗ്രാഫര്‍


mazha


he and she


ഏപ്രില്‍ ചൂട്


എഴുത്ത്


reconnaissance



phantasmagoria


പെന്‍സില്‍ പറഞ്ഞത്


നീണ്ട ഇടവഴി


മഴയും കഥയും


പിയാനോ


എഴുത്ത്


പൂട്ടും താക്കോലും


ജീവിതം


യാത്ര


ഊര് തെണ്ടി


സ്വപ്നം


പുകവലി ആരോഗ്യത്തിനു ഹാനികാരം


കുട്ടികാലം


ആ അനര്‍ഗ്ഗ നിമിഷം


ആത്മാര്‍ത്ഥ മിത്രം


ആകാശം മോഹിച്ച പെണ്‍കുട്ടി


ജിപ്സികള്‍


കടലും കരയും അവളും ഞാനും


ആ ഒരു ദിവസം


ദേഷ്യം


my inspiration theory


അവള്‍ക്കായ്


ജിഷ എന്ന വേദന


ഞാന്‍ എഴുതിയത് പോലെ ഒന്ന് മാതൃഭൂമിയില്‍ വന്നു


കമ്മട്ടിപാഠം


മെഴുകുതിരികള്‍ പറഞ്ഞത്


സ്വപ്നങ്ങളിലെ യാത്രകള്‍