Tuesday, 21 April 2015

ഒരു ആയുഷ്കാലതിന്ററെ വെറുപ്പവനില്‍ സ്വംശികരിക്കപ്പെട്ടതു പോലെ തോന്നി ... യുവത്വമുള്ള ശരീരത്തില്‍ ജരാനരകള്‍ ബാധിച്ച മനസ്സ് , വെട്ടവും വെളിച്ചത്തിനും നേരെ കൊട്ടിയടക്കുന്ന വാതില്‍ , സ്വപ്നങ്ങള്‍ വറ്റി പോയ പാടങ്ങളുടെ കാഴ്ച തരുന്ന ചിലന്തി വലകള്‍ നെയ്ത ജനാലകള്‍ , ആരും മിണ്ടാനില്ലാത്ത രാത്രികളില്‍ അവന്‍റെ കണ്ണു നിറയാറുണ്ട് , അവന്‍ പൊട്ടി ചിരിക്കാറുണ്ട് , അവനിലെ ആത്മാവ് മരിച്ചിരുന്നോ? കുലച്ച തെങ്ങില്‍ കാറ്റില്‍ പട്ടകള്‍ വീഴുമ്പോള്‍ അവന്‍റെ നിര്‍ജീവമായ കണ്ണുകളില്‍ ഒരു ചിരി ജനിക്കുന്ന പോലെ തോന്നും , താഴെ വീഴുന്ന പട്ടകളെ അവന്‍ അവനുമായി ഉപമിക്കുകയാണ് , പേനയെടുത്ത് മഷി തീരുവോളം വികൃതമായി കുത്തി കുറിക്കും , ആരും ഇല്ലാത്തതു കൊണ്ട് അവന്‍ ബുക്കുമായി സംസാരിക്കുകയാണെന്ന് തോന്നും . അവനും തെറ്റ് ചെയ്തു കാണും , കാര്‍ന്നു തിന്നുന്ന വേദനയില്‍ ഉരുക്കി അവന്‍ പാപത്തിന്റെ പലിശ വീട്ടുകയാവും , അവന്‍ യന്ത്രമാവുകയാണ് , അവന്‍ അവസാനിക്കുകയാണ്

No comments:

Post a Comment