Saturday, 18 July 2015

മരണഭയം

 
പതിവ് പോലെ രാത്രി കിടക്കും നേരം അവന്‍ രക്തം തുപ്പി . ഈ ഇടെ ചുമ ഒരു അല്‍പ്പം കൂടുതല്‍ ആണ് . " നീ പുക വലിക്കാരുണ്ടോ ? " പലരും അവനോടു അങ്ങനെയാണ് ചോദിച്ചത് . അവന്‍ ചിരിച്ചെന്നു അല്ലാതെ മറുപടി പറഞ്ഞില്ല . " നീ ദയവു ചെയ്തു ഒരു ഡോക്ടറെ കാണിക്കു " , അവന്‍റെ ആത്മാര്‍ത്ഥ മിത്രങ്ങള്‍ അവനോടു പറഞ്ഞു . സഹതാപത്തിന് വേണ്ടി ആയിരിക്കണം അവന്‍ എല്ലാവരോടും അവന്‍റെ കാര്യങ്ങള്‍ പറയുമായിരുന്നു . ശരിയാണ് സഹതാപം ചില്ലപ്പോള്‍ ലഹരി ആണ് . "നാണകേട്‌ തന്നെ , നല്ലൊരു ചെറുപ്പക്കാരന്‍ സഹതാപത്തിന് വേണ്ടി എന്തെല്ലാമോ ചെയുന്നു " , ചില്ലരെങ്കിലും ഇങ്ങനെ പറഞ്ഞിരിക്കും , അവന്‍റെ കഥകളും അങ്ങനെ ആയിരുന്നു , മടുപ്പ് നിറക്കുന്നവ . " വേറെ ആരും പ്രേമിചിട്ടില്ലലോ ?? അവന്‍റെ ഓരോ കോപ്രായങ്ങള്‍ " , അവന്‍ മറുപടി ഒന്നും പറഞ്ഞിരുന്നില്ല !!! അവന്‍ ഉറങ്ങിയിരുന്നില്ല , അവന്‍ പല്ല രാത്രിക്കളും അടക്കി പിടിച്ചു കരയുമായിരുന്നു , അവന്‍ നല്ലത് എഴുതാറുണ്ടായിരുന്നു , അവന്‍ പല്ലരെയും സഹായിച്ചിരുന്നു , അവന്‍ ആരുടേയും മുന്‍പില്‍ കൈ നീട്ടാതെ സ്വയം സമ്പാദിച്ചിരുന്നു, അവന്‍റെ ജോലി അവന്‍ ആത്മാര്‍ത്ഥമായി ചെയ്തിരുന്നു . പിന്നീട് അവന്‍ പതുക്കെ പതുക്കെ പരാതി പറയല്‍ നിര്‍ത്തി ., ആരും ശ്രദ്ധിച്ചില്ലെന്നു അവന്‍ ശ്രദ്ധിച്ചില്ല .ആരൊക്കയോ അവനെ വെറുക്കുനുണ്ടായിരുന്നു !! അവന്‍ പിന്നേയു ചോര തുപ്പി കൊണ്ടിരുന്നു , അവന്‍ ഒറ്റയ്ക്ക് ദിക്കിലാതെ നടന്നു , പുഞ്ചിരിച്ചു . പതിവ് പോലെ കിടന്നു . നാവില്‍ ചോര ചുവച്ചു .കണ്ണുകള്‍ അടച്ചു . ആരോ വാതില്‍ മുട്ടുന്നു , ആരവാന്‍ ? അവന്‍ വാതില്‍ തുറന്നു , നോക്കുമ്പോള്‍ അതാ മരണം നിക്കുന്നു. അവന്‍ മുഖവുരയിലാതെ പറഞ്ഞു , തെല്ലും ആശങ്കയില്ലാതെ എന്ന് കൂടി പറയട്ടെ !! " കയറി ഇരിക്കു ! " , മരണം ഗംഭിര്യം വിടാതെ കയറി ഇരുന്ന്നു . " എന്ത് പറയുന്നു , ഇങ്ങനെ പോക്കുന്നു കാര്യങ്ങള്‍ ഒക്കെ ? ജീവിതം തീരുന്നു അല്ലെ ??? ഞാന്‍ നിനക്ക് എത്ര ലക്ഷണങ്ങള്‍ തന്നു , വിട്ടുമാറാത്ത തല വേദന , നടു വേദന , ഉറക്കമിലായ്മാ , മേലാകെ മുറിവുകള്‍ , ചുമച്ചു തുപ്പുമ്പോള്‍ കട്ട ചോര , എന്നിട്ടും നീ എന്താണ് ഭയക്കാതെ ഇരിക്കുന്നത് , എനിക്ക് അതാണ്‌ അത്ഭുതം . ഇത്രയ്ക്കു അഹങ്കാരമോ ? നിനക്ക് ശ്രമിച്ചുകൂടെ ? അവന്‍റെ മുഖത്ത് പുഞ്ചിരി , " ഞാന്‍ ഭയകാതതാണോ പ്രശ്നം ? ഭയന്നിട്ട് എന്തിനു , ഉറപ്പുള വിധിയെ ഭയന്നിട്ട് എന്തിനു ??? " ! " അത് ശെരിയാണ് എങ്കിലും ..... മിക്കവാറും ഭയക്കും , ചുരുക്കം ചില്ലരെ ഭയക്കാതെ ഇരുന്നിട്ടുള്ള് , ആത്മഹത്യ ചെയുന്നവര്‍ വരെ ജീവിക്കാന്‍ ഭയന്നിട്ടാണ് അത് ചെയുന്നത് , നീ ഒരു ചെറുപ്പക്കാരന്‍ , പണ്ട് ആ രാത്രി ഓര്‍മയില്ലേ ??? സെപ്റ്റംബര്‍ ആണെന്ന് തോന്നുന്നു , നീ ആ സത്യം അറിഞ്ഞ ദിവസം ?? അന്ന് ആ പുഴയില്‍ രാവിലെ 3 മണിക്ക് പോയി ഇരുന്നപ്പോള്‍ ഞാന്‍ കരുതി നീ മരിക്കും എന്ന് , പക്ഷെ നീ ജീവിച്ചു , നീ മാപ്പ് കൊടുത്തു , ഇപ്പോള്‍ മരണ ഭയമിലാതെ ജീവിക്കുന്നു !!" മരണം പരാതി പറഞ്ഞു , എങ്കിലും വാകുകള്‍ക്ക് ഒരുപാട് അടുപ്പം , സ്നേഹം , വാത്സല്യം ! " അതെ എന്തൊക്കയോ സംഭവിച്ചു , സത്യത്തില്‍ നമ്മുകിടയില്‍ ഉള്ളത് ഒരു കണ്ണാടി മാത്രം അല്ലെ , അതിനു പുറകില്‍ എന്നും നിങ്ങള്‍ ഉണ്ടായിരുന്നു . മനസ്സില്‍ പ്രതീക്ഷ ഉള്ളപ്പോള്‍ ആ കണ്ണാടി സ്വപ്നങ്ങള്‍ കാണിക്കുന്നു , അതിലതവുമ്പോള്‍ അത് സുതാര്യമാണ് , അല്ലെങ്കില്‍ സത്യത്തില്‍ അത് സുതാര്യമല്ലേ , എനിക്ക് നിങ്ങളെ ഇപ്പോള്‍ കാണാം . എന്നെ തള്ളി പറയാത്ത ഒരാള്‍ നിങ്ങള്‍ മാത്രം ആയിരിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു , അങ്ങനെ അല്ലെ ?? !! മരണത്തിന്‍റെ മുഖം പ്രകാശിക്കുന്നു , കണ്ണുകളില്‍ വാത്സല്യം , " കുഞ്ഞേ നിനക്ക് ജീവിച്ചുകൂടെ ?? " , " എന്തിനു വേണ്ടിയാണ് , ചെയ്തു തീര്‍ക്കാനോ , വെട്ടി പിടിക്കാനോ ഒന്നും ഇല്ല , ഏറ്റവും ആഗ്രഹിച്ച സമയത്ത് എന്നില്‍ നിന്ന് എല്ലാം എടുക്കപെട്ടു , എന്നിട്ട് ഇന്നോ നാളെയോ കിട്ടുന്ന ഭിക്ഷയുടെ അന്നം എനിക്ക് വേണ്ട , എനിക്ക് കിട്ടണ്ടേ സന്തോഷം കൂടി മറ്റു ആരെങ്കിലും എടുത്തോട്ടെ !! " അവന്‍ പൊട്ടി കരഞ്ഞു , " എനിക്ക് മാപ്പ് തരു , എനിക്ക് വയ്യ , ഞാന്‍ ഒറ്റക്കാണ് !! " , മരണത്തിന്റെ കണ്ണുകള്‍ നിറയുന്നു , ഹൃദയത്തിന്റെ ഭാഷയിലാണ് , ഈ വാകളില്‍ ഒരു അനധത ഉണ്ടായിരുന്നു , " എന്റെ കുഞ്ഞേ ...." , മരണം അവനെ നെഞ്ചോടു ചേര്‍ത്ത് പിടിച്ചു . " ഒന്നുമില്ല കുഞ്ഞേ ...ഒന്നുമില്ല " ! അവന്‍ ഉറങ്ങി , നിത്യമായ ശാന്തിയില്‍ , ആ ഉറക്കത്തില്‍ നിന്ന് അവന്‍ എണീറ്റില്ല !

No comments:

Post a Comment